നാട്ടുകൂട്ടങ്ങളില്‍ കേള്‍ക്കുന്ന തമാശകള്‍ക്ക്‌, നുണക്കഥകള്‍ക്ക്‌ പിന്നില്‍ അറിപ്പെടാതെ പോകുന്ന സഞ്‌ജയന്‍മാരുടെ സര്‍ഗാത്മകതയുണ്ട്‌. ചിരിപ്പിച്ച്‌ കണ്ണീര്‍ തൂവിപ്പിക്കും ചിലത്‌...അപ്രതീക്ഷിതമായി ഓര്‍മ്മയില്‍ വന്ന്‌ വീണ്‌ പരിസരം മറന്ന്‌ ചിരിപ്പിച്ചു കളയും..സാഹചര്യത്തിന്റെ യാതൊരു ഔപചാരികതകള്‍ക്കും നിന്നുകൊടുക്കാതെ പിറക്കണമെന്ന്‌ ഉറച്ചാല്‍ തമാശ പിറന്നോളും...അകമ്പടിക്ക്‌ നല്ല നെഞ്ചുതുറന്ന ചിരിയും.............

Thursday, July 8, 2010

പാവം ഉറുഗ്വായ് 
കുഞ്ഞിക്കണാരേട്ടന്റെ പീടിക കോലയില്‍ 20 ഇഞ്ച് സ്ക്രീനില്‍ ലോകകപ്പ് പൂത്തു തളിര്‍ത്തു. പരാഗ്വേയ് ഗോളിയുടെ അമ്മായിയപ്പന്റെ സ്വഭാവം വരെ പഠന വിധേയമാക്കിയ അതി ഫുട്ബോളന്‍ എക്സ് മില്‍ട്രി രാഘവേട്ടന്‍ മുതല്‍ പന്ത് പോസ്റ്റ് ഗോളെന്ന ബാലപാഠം മാത്രമറിയുന്ന പാണ്ടന്‍ സുധന്‍ വരെ വീടുപേക്ഷിച്ച് ഉറക്കവുമായി ബന്ധം വേര്‍പെടുത്തി അവിടെ കളി അനുഭവിച്ചു.
ഹോളണ്ട് ബ്രസീല്‍ പ്രീ കോര്‍ട്ടര്‍
ബ്രസീല്‍ ഒട്ടും നുരയുന്നുമില്ല പതയുന്നുമില്ല. തണുപ്പന്‍ നീക്കങ്ങള്‍

പറഞ്ഞിറ്റ് കാര്യല്ല ഓരെ നല്ല കളിക്കാരന്‍ ഉറുഗ്വായ് ന്ന് ടീമിലില്ലാഞ്ഞിട്ടാ- സുധന്റെ കമന്ററി വലിയൊരു ചിരിയുടെ അകമ്പടിയോടെ  വീണു പൊട്ടി.

പത്രത്തില്ണ്ട്  ഉറുഗ്വായെ പരിക്ക് അലട്ട്ന്നെന്ന്-സുധന്‍ ബഹളം മറികടന്ന് സമര്‍ഥിച്ചു.

No comments:

Post a Comment