നാട്ടുകൂട്ടങ്ങളില്‍ കേള്‍ക്കുന്ന തമാശകള്‍ക്ക്‌, നുണക്കഥകള്‍ക്ക്‌ പിന്നില്‍ അറിപ്പെടാതെ പോകുന്ന സഞ്‌ജയന്‍മാരുടെ സര്‍ഗാത്മകതയുണ്ട്‌. ചിരിപ്പിച്ച്‌ കണ്ണീര്‍ തൂവിപ്പിക്കും ചിലത്‌...അപ്രതീക്ഷിതമായി ഓര്‍മ്മയില്‍ വന്ന്‌ വീണ്‌ പരിസരം മറന്ന്‌ ചിരിപ്പിച്ചു കളയും..സാഹചര്യത്തിന്റെ യാതൊരു ഔപചാരികതകള്‍ക്കും നിന്നുകൊടുക്കാതെ പിറക്കണമെന്ന്‌ ഉറച്ചാല്‍ തമാശ പിറന്നോളും...അകമ്പടിക്ക്‌ നല്ല നെഞ്ചുതുറന്ന ചിരിയും.............

Sunday, June 13, 2010


തിയേറ്റര്‍ മുതലാളിയുടെ ഷോ
തൃശൂരുള്ള തിയേറ്റര്‍ ഉടമ അറു പിശുക്കനാണ്. ഷോക്കിടയില്‍ കരണ്ടു പോയാല്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന കാര്യം മൂപ്പര്‍ക്ക് അചിന്ത്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂവിവിളിച്ച് സഹൃദയരുടെ തൊണ്ടക്കൂഴി വരണ്ട് സഹാറയാകുമെന്ന് ചുരുക്കം. എല്ലാം കേട്ട് കരണ്ട് വരുന്നത് വരെ നമ്മുടെ ബോസ് പ്രൊജക്റ്റ് റൂമിലുണ്ടാവും. ഒരിക്കല്‍ മീശമാധവന്‍ കളിക്കുന്നു.ക്ലൈമാക്സിന് അഞ്ച് മിനിറ്റുമുന്‍പ് ദാ കരണ്ട് പണിമുടക്കുന്നു. കാണികള്‍ കലാപരിപാടി തുടങ്ങി.കുറേക്കഴിഞ്ഞപ്പോള്‍ പ്രൊജക്റ്റ് റൂമിനുള്ളില്‍ നിന്ന് തല പുറത്തിട്ട് ബോസ് കാണികളോട് പറഞ്ഞു.'നി എന്തൂട്ട് കാണാനാ ഒവ്വേ...നൊമ്മടെ ഇന്ദ്രജിത്തിനെ പൂശും ദിലീപും കാവ്യെം ഒന്നാവും ചെയ്യും.അത്രേ ള്ളൊ...കൂവണ നേരം കൊണ്ട് ഒന്ന് പോടാ പ്പാ'

No comments:

Post a Comment